പ്രസിഡന്റ്‌ : ആര്‍. രാജേഷ്‌ (9605838180) സെക്രട്ടറി : ബിപിന്‍ സി ബാബു 9747207260

Wednesday, June 29, 2011


തിരു: പൊലീസ് ഭീകരതയില്‍ തലസ്ഥാനനഗരം വീണ്ടും വിറങ്ങലിച്ചു. ലാത്തിച്ചാര്‍ജ് ചെയ്തും ഗ്രനേഡെറിഞ്ഞും പൊലീസ് പരിക്കേല്‍പ്പിച്ച നൂറോളംപേര്‍ ആശുപത്രിയില്‍ . ഹോസ്റ്റലിലേക്ക് പോകവെ തലയ്ക്കടിച്ചുവീഴ്ത്തിയ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനി ശരണ്യ ഗുരുതരാവസ്ഥയില്‍ . വിദ്യാഭ്യാസ കൊള്ളക്കെതിരായ പ്രക്ഷോഭത്തെയാണ് പൊലീസ് ബുധനാഴ്ചയും ചോരയില്‍ മുക്കിയത്. കോഴിക്കോട്ടും കോട്ടയത്തും പ്രതിഷേധപ്രകടനങ്ങള്‍ക്കുനേരെയും ലാത്തിച്ചാര്‍ജ് നടന്നു.

തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുമ്പില്‍ എസ്എഫ്ഐ മാര്‍ച്ചിനെയും നിയമസഭയ്ക്കുമുന്നില്‍ എഐവൈഎഫ് മാര്‍ച്ചിനെയുമാണ് പൊലീസ് ആസൂത്രിതമായി കടന്നാക്രമിച്ചത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ഇരച്ചുകയറിയ സായുധ പൊലീസ് സംഘം വിദ്യാര്‍ഥികള്‍ക്കുനേരെ 22 ഗ്രനേഡ് പൊട്ടിച്ചു. ഒറ്റപ്പെട്ടു പോയ വിദ്യാര്‍ഥികളെ പൊലീസുകാര്‍ കൂട്ടത്തോടെ വളഞ്ഞിട്ടു തല്ലി. പലരെയും തലയ്ക്കടിച്ചുവീഴ്ത്തി. ചോരയില്‍ കുളിച്ച് വീണുകിടന്നവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതുപോലും പൊലീസ് തടഞ്ഞു. സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാം നേരിട്ട് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ രാജേഷ് എംഎല്‍എയെയും പൊലീസ് മര്‍ദിച്ചു. തലസ്ഥാനത്ത് ശത്രുസൈന്യത്തെയെന്ന പോലെയാണ് വിദ്യാര്‍ഥികളെയും യുവാക്കളെയും പൊലീസ് നേരിട്ടത്. നേരിയ പ്രകോപനം പോലുമില്ലാതിരുന്ന പ്രകടനത്തിനുനേരെ പൊലീസ് പൊടുന്നനെ ആക്രമണം തുടങ്ങുകയായിരുന്നു. കാല്‍നടയാത്രക്കാരെയും തല്ലി. ജലപീരങ്കി പ്രയോഗിച്ചും വിദ്യാര്‍ഥിനികളെയും വഴിയാത്രക്കാരെയും പിറകെ ഓടി അടിച്ചും ഗ്രനേഡ് എറിഞ്ഞും കണ്ണീര്‍വാതകം പ്രയോഗിച്ചും പൊലീസ് നഗരം യുദ്ധക്കളമാക്കി.

യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയറ്റിനു മുന്നിലെത്തിയപ്പോഴേക്കും പൊലീസ് അടിതുടങ്ങി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അടിയേറ്റു. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതരുതെന്നും പൊലീസിന്റെ വിദ്യാര്‍ഥിവേട്ട അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ സെക്രട്ടറിയറ്റ് മാര്‍ച്ച്. സ്വാശ്രയക്കൊള്ളയ്ക്കെതിരെയായിരുന്നു എഐവൈഎഫ്-എഐഎസ്എഫ് നേതൃത്വത്തില്‍ നിയമസഭാമാര്‍ച്ച്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. പൊലീസ് ലാത്തിവീശി ഓടിച്ചപ്പോള്‍ വീണുപോയ ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ എസ് സന്തോഷിനെ സായുധ പൊലീസ് വളഞ്ഞിട്ടുതല്ലി. ബുക്സ്റ്റാളില്‍ നിന്നിരുന്ന വിദ്യാര്‍ഥികളെയും പ്രാണരക്ഷാര്‍ഥം കടകളിലേക്ക് ഓടിക്കയറിയവരെയും അതതിടത്തിട്ടുതല്ലി. മിക്കവാറും പേര്‍ക്ക് തലയ്ക്കാണ് അടിയേറ്റത്. നിയമസഭക്കുമുന്നിലും സെക്രട്ടറിയറ്റിനുമുന്നിലും മണിക്കൂറുകളോളം പൊലീസ് താണ്ഡവമായിരുന്നു. എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം ആര്‍ രാജേഷ് എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് എ എ റഹീം, കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ലെനിന്‍ , ജില്ലാ പ്രസിഡന്റ് ബാലമുരളി തുടങ്ങി നിരവധിപേര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജിലും ഗ്രനേഡ് ആക്രമണത്തിലും തലയ്ക്കും കാലിനുമാണ് പലര്‍ക്കും പരിക്കേറ്റത്.

സെക്രട്ടറിയറ്റിനുമുന്നില്‍ സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാമിന്റെയും ഡിസിപി ജോളി ചെറിയാന്റെയും നേതൃത്വത്തില്‍ അക്രമാസക്തരായ പൊലീസുകാര്‍ വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുമ്പോള്‍ മറ്റൊരു സായുധ പൊലീസ് സംഘം യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ കയറി വിദ്യാര്‍ഥിനികളെയടക്കം ഓടിച്ചിട്ടുതല്ലി. ക്ലാസ് റൂമുകളിലേക്കടക്കം ഇരുപത്തിരണ്ടോളം ഗ്രനേഡുകള്‍ എറിഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും ക്ലാസുകളില്‍നിന്നിറങ്ങിയോടി. പ്രസ്ക്ലബ് പരിസരത്തുനിന്നാരംഭിച്ച എഐവൈഎഫ്-എഐഎസ്എഫ് നിയമസഭാ മാര്‍ച്ച് യുദ്ധസ്മാരകത്തിനടുത്തുവച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചിന്റെ മുന്‍നിര ബാരിക്കേഡിനടുത്ത് എത്തിയ ഉടന്‍ പൊലീസ് ജലപീരങ്കിപ്രയോഗവും ലാത്തിച്ചാര്‍ജും ആരംഭിച്ചു. പിരിഞ്ഞുപോയ പ്രവര്‍ത്തകരെയും നേതാക്കളെയും വളഞ്ഞിട്ട് തല്ലി. വനിതാപ്രവര്‍ത്തകരെയും തല്ലിവീഴ്ത്തി.

പൊലീസ് ഭീകരതയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡുകളും ഷെല്ലുകളും എറിഞ്ഞു. ഓടിയവരെ പിന്തുടര്‍ന്നുതല്ലി. വന്‍സ്ഫോടനത്തോടെ ചിന്നിച്ചിതറിയ ഗ്രനേഡുകളേറ്റ് പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി ക്യഷ്ണപ്രസാദ്, എഐഎസ്എഫ് സംസ്ഥാനപ്രസിഡന്റ് പ്രദീപ്കുമാര്‍ , എ സാജന്‍ , ഉദയകുമാര്‍ , രമ്യ, ലേഖ എന്നിവരുള്‍പ്പെടെ നാല്‍പ്പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസിപിമാരായ രാജ്പാല്‍ മീണ, അസി. കമീഷണര്‍ കൃഷ്ണന്‍നായര്‍ എന്നിവരും നരനായാട്ടിന് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതറിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ , വൈക്കം വിശ്വന്‍ , ഇ പി ജയരാജന്‍ , എം എ ബേബി, സി പി നാരായണന്‍ , കടകംപള്ളി സുരേന്ദ്രന്‍ , വി ശിവന്‍കുട്ടി എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്‍ , കെ പി രാജേന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് പൊലീസ് പിന്തിരിഞ്ഞത്. ഡിവൈഎഫ്ഐ കോഴിക്കോട്ട് നടത്തിയ പ്രതിഷേധമാര്‍ച്ചിനുനേരെ നടന്ന ലാത്തിച്ചാര്‍ജില്‍ ജില്ലാപ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസടക്കം നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റു. കോട്ടയത്ത് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്.

SFI MARCH TVM

സ്വാതന്ത്ര്യം ജനാധിപത്യം....
സോഷ്യലിസം സിന്ദാബാദ്‌....
ഉയരെ...വെള്ളക്കൊടി പാറട്ടെ...
വാനില്‍ രക്തപൂവിരിയട്ടെ..
ഉടലിന്‍ ചോര തിളച്ചുയരട്ടെ..
മണലില്‍ ചോരച്ചാലോഴുകട്ടെ..
ഇങ്കുലാബ് മുഴങ്ങട്ടെ..

മാവേലിക്കര എം എല്‍ എ  ആര്‍ . രാജേഷ്‌ , എസ്  എഫ് ഐ ഭാരവാഹി കെ വി സുമേഷ്  
ഉമ്മന്‍ ചാണ്ടിയുടെ പോലീസിന്റെ നരനായാട്ടില്‍ എം എല്‍ എ യ്ക്ക് പോലും രക്ഷയില്ല 

ഉമ്മന്‍ ചാണ്ടിയുടെ പോലീസിന്റെ മറ്റൊരു ഇര ........ മോഡല്‍  സ്കൂള്‍  വിദ്യാര്‍ഥി ആയ നിധീഷ് .(നീല ഷര്‍ട്ട്‌ ). സംസ്ഥാന കലോത്സവത്തില്‍ ചെണ്ട മേളത്തിന് സമ്മാനം വാങ്ങിയ ഈ കൊച്ചു മിടുക്കനെ പോലീസ്  തല്ലി ചതയ്ക്കുക യായിരുന്നു 
ബാല മുരളി 

സമരത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ   ആര്‍ എസ് പി നേതാവ് പ്രേമ ചന്ദ്രന്‍ സന്ദര്‍ശിക്കുന്നു 
സമരത്തില്‍ പരുക്കേറ്റ    എസ് എഫ് ഐ നേതാവ് റഹിമിനെ  ആര്‍ എസ് പി നേതാവ് പ്രേമ ചന്ദ്രന്‍ സന്ദര്‍ശിക്കുന്നു 



Tuesday, June 28, 2011

ചക്കിക്കൊത്ത ചങ്കരന്‍

കേരള ഗവര്‍ണ്ണര്‍ ആര്‍ എസ് ഗവായി യുടെ കാലാവധി പൂര്‍ത്തിയായിട്ടും പുതിയ ഗവര്‍ണ്ണരുടെ  കാര്യത്തില്‍ തീരുമാനം ആയിട്ടില്ല 2006 ല്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ ആയി നിയമിതനായ  ശ്രീ മാന്‍ ആര്‍ എസ് ഗവായി എന്ന ദേഹം 2008 ല്‍ ആണ്  കേരളത്തിന്റെ ഗവര്‍ണ്ണര്‍ ആയി ഇവിടെ എത്തുന്നത്‌ . ജൂണ്‍ 25 നു ഗവര്‍ണ്ണര്‍ സ്ഥാനത്ത്  അഞ്ചു വര്‍ഷം പൂര്‍ത്തി ആയി . ചുരുക്കത്തില്‍ ഭരിക്കാന്‍ കഷ്ടി ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരും അതിനെ കാത്തു സൂക്ഷിക്കാന്‍  കാലാവധി കഴിഞ്ഞ ഗവര്‍ണ്ണറും. ചുരുക്കത്തില്‍  ചക്കിക്കൊത്ത ചങ്കരന്‍ 

SFI MARCH





















Monday, June 27, 2011

എസ് എഫ് ഐ പ്രവര്‍ത്തകരെ സംസ്ഥാന സെക്രട്ടറി പി .ബിജു സന്ദര്‍ശിക്കുന്നു






മാര്‍ച്ചിനിടയില്‍ പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകരെ ആലപ്പുഴ ആശുപത്രിയില്‍  സംസ്ഥാന സെക്രട്ടറി പി .ബിജു സന്ദര്‍ശിക്കുന്നു


പോലീസ് തേര്‍ വാഴ്ച .





എസ് എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  മാര്‍ച്ചിനു നേരെ പോലീസ് തേര്‍ വാഴ്ച . വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന  ക്രൂരമായ ലാത്തി ചാര്‍ജില്‍ 12 സഖാക്കള്‍ക്ക്  പരിക്ക് . 
സംസ്ഥാന കമ്മിറ്റി അംഗം സ : മനു സി പുളിക്കല്‍ ഉള്‍പ്പടെ  24 സഖാക്കളെ  റിമാണ്ട്  ചെയ്തു.


Saturday, June 25, 2011

പൊലീസ് ഭീകരത


തിരു: സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ നിയമസഭാ മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും പ്രയോഗിച്ച് പൊലീസ് ആക്രമിച്ചു. വിദ്യാര്‍ഥികളെ വളഞ്ഞിട്ട് തല്ലിച്ചതച്ചു. പിന്തുടര്‍ന്ന് കല്ലെറിഞ്ഞ് വീഴ്ത്തുകയും ചെയ്തു. പൊലീസ് ഭീകരത തടയാന്‍ ശ്രമിച്ച എംഎല്‍എയെയും മര്‍ദിച്ചു. മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. യൂണിവേഴ്സിറ്റി കോളേജിലേക്ക് ഇരച്ചുകയറിയ വന്‍ പൊലീസ്പട വിദ്യാര്‍ഥിനികളെയടക്കം ആക്രമിച്ചു. ക്യാമ്പസിനുള്ളിലും ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കണ്ണില്‍ കണ്ടവരെയെല്ലാം പൊലീസ് ആക്രമിക്കുകയായിരുന്നു. എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടിട്ടും പൊലീസ് പിന്‍വാങ്ങാന്‍ തയ്യാറായില്ല. മണിക്കൂറുകളോളം നീണ്ട പൊലീസ് നരനായാട്ടില്‍ തലസ്ഥാന നഗരം ചോരക്കളമായി. 20 ഗ്രനേഡ് പ്രയോഗിച്ചതായാണ് വിവരം. ലാത്തിച്ചാര്‍ജിലും മര്‍ദനത്തിലും ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ നേതാക്കളടക്കം 20 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി എ എം അന്‍സാരി, കാലിന്റെ മുട്ട് തകര്‍ന്ന ജില്ലാ വൈസ് പ്രസിഡന്റ് വിനീത് ഗോവിന്ദ്, തലയില്‍ ഗ്രനേഡ് ചീളുകള്‍ തറഞ്ഞുകയറിയ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി അജേഷ്ലാല്‍ , ആര്‍ട്സ് കോളേജ് വിദ്യാര്‍ഥി അരുണ്‍ കൃഷ്ണ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര എംഎല്‍എയും എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി അംഗവുമായ ആര്‍ രാജേഷ്, സംസ്ഥാന സെക്രട്ടറി പി ബിജു, സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹിം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മനു സി പുളിക്കന്‍ , തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആര്‍ ബാലമുരളി, സെക്രട്ടറി ബെന്‍ ഡാര്‍വിന്‍ , സംസ്ഥാനകമ്മിറ്റി അംഗം ഷിജുഖാന്‍ തുടങ്ങിയവര്‍ക്കും പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റു. ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ മനു വിശ്വനാഥ് അടക്കം മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നഗരത്തിലെ വിവിധ ആശുപത്രികളില്‍ ഇവര്‍ ചികിത്സ തേടി. അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പകല്‍ പന്ത്രണ്ടോടെ യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പാളയം യുദ്ധസ്മാരകത്തിനുസമീപം എത്തിയപ്പോഴേക്കും അപ്രതീക്ഷിതമായി പൊലീസ് ആക്രമണം ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്കുനേരെ ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു. ചിതറിപ്പോയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് വളഞ്ഞിട്ട് തല്ലിച്ചതച്ചു. ഇതിനിടയിലാണ് വലിയൊരു സംഘം പൊലീസുകാര്‍ യൂണിവേഴ്സിറ്റി കോളേജില്‍ ഇരച്ചുകയറിയത്. കോളേജിലേക്കും ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. വിദ്യാര്‍ഥികളെ ഇഷ്ടികയെറിഞ്ഞ് വീഴ്ത്തി. കോളേജില്‍ ഈ സമയം ക്ലാസ് നടക്കുന്നുണ്ടായിരുന്നു. ആക്രമണത്തില്‍നിന്ന് രക്ഷതേടി വിദ്യാര്‍ഥികളും അധ്യാപകരും ഇറങ്ങിയോടി. ഡിസിപിമാരായ ജോളി ചെറിയാന്റെയും രാജ്പാല്‍മീണയുടെയും നേതൃത്വത്തിലായിരുന്നു കോളേജിലെ ആക്രമണം. തടയാന്‍ ശ്രമിച്ച എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹിമിനെ ഡിസിപിയുടെ നേതൃത്വത്തില്‍ പൊലീസ് വളഞ്ഞിട്ടുതല്ലി. പൊലീസ് വിദ്യാര്‍ഥികളെ വേട്ടയാടുന്നതറിഞ്ഞ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍ , തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ , കെ കുഞ്ഞമ്മദ് എംഎല്‍എ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ , സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എന്നിവര്‍ കോളേജിലെത്തി. ഇതോടെയാണ് പൊലീസ് പിന്തിരിഞ്ഞത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍ , എം എ ബേബി, വൈക്കം വിശ്വന്‍ , തോമസ് ഐസക് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു. 

സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്

 
ചെഞ്ചോര ചെമ്മണ്ണു ചെമ്പൂവായ് മാറ്റിയ
ഒരു കോടി ധീരന്മാർ വഴികാട്ടി നിൽക്കെ,
ഇല്ല, ഞങ്ങൾ പുറകോട്ടില്ല,
അടിവെച്ചടിയായ് മുന്നോട്ട്…
ചോരച്ചാലുകള് നീന്തിക്കയറിയ
തൂക്കുമരങ്ങളിലൂഞ്ഞാലാടിയ
വെടിയുണ്ടകളെ പുല്ലായ് കരുതിയ
ധീരന്മാരുടെ പ്രസ്ഥാനം...
ഉയരെ വെള്ള കൊടി പാറട്ടെ...
ഉടലില് ചോര തിളച്ചുയരട്ടെ ...
മണ്ണില് ചോര ചാലോഴുകട്ടെ ..
ഇനിയുമു റക്കെ  ...വീണ്ടുമു
റക്കെ
ഇന്ക്വിലാബ് സിന്ദാബാദ്
സ്വാതന്ത്ര്യം ജനാധിപത്യം
സോഷ്യലിസം സിന്ദാബാദ്

Tuesday, June 14, 2011

പഠിക്കുക പോരാടുക

എസ് എഫ് ഐ  മെമ്പര്‍ഷിപ്പ്   ഉത്ഘാടനം 
ആലപ്പുഴ ജില്ല കമ്മിറ്റി സെക്രട്ടറി ബിപിന്‍ സി ബാബു