പ്രസിഡന്റ്‌ : ആര്‍. രാജേഷ്‌ (9605838180) സെക്രട്ടറി : ബിപിന്‍ സി ബാബു 9747207260

Friday, April 22, 2011

അഴിമതി ധാര്‍മികപ്രശ്നം മാത്രമല്ല - പി രാജീവു്.


പുതിയ കാലത്ത് സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനരീതികളെ സംബന്ധിച്ച് പലതരത്തിലുള്ള പഠനങ്ങളും വിശകലനങ്ങളും നടന്നിട്ടുണ്ട്. ഒരു വിഭാഗം സന്നദ്ധസംഘടനകള്‍ പ്രഷര്‍കുക്കറിലെ സേഫ്റ്റിവാല്‍വ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്. ആഗോളവല്‍ക്കരണനയം സൃഷ്ടിക്കുന്ന സാമൂഹ്യവിപത്തുകള്‍ക്കെതിരെ പൊതുസമൂഹത്തില്‍ ശക്തമായ വികാരം പതുക്കെ ശക്തിപ്പെടാന്‍ തുടങ്ങും. അത് രാഷ്ട്രീയപോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരും. ഈ സമ്മര്‍ദം ശരിയായ ദിശയില്‍ വികസിക്കുകയാണെങ്കില്‍ ഒരുഘട്ടം കഴിയുമ്പോള്‍ പൊട്ടിത്തെറിയിലേക്ക് നയിക്കും. ഇത് ഒഴിവാക്കുന്നതിനായി മര്‍ദം ഇടയ്ക്കിടെ തുറന്നുവിടേണ്ടിവരും. ഇതിനായുള്ള സേഫ്റ്റിവാല്‍വുകളായി പ്രവര്‍ത്തിക്കുന്നത് മിക്കവാറും സന്നദ്ധസംഘടനകളാണ്. ഈ പ്രവര്‍ത്തനം പലതരത്തിലാകാം. ചില സന്നദ്ധസംഘടനകള്‍ ശരിയായ ലക്ഷ്യത്തോടെ രൂപംകൊള്ളുകയും ചില പ്രധാനപ്രശ്നങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവയുമായിരിക്കും. അവയെ കോര്‍പറേറ്റുകളും മറ്റും തന്ത്രപൂര്‍വം തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി പരുവപ്പെടുത്തിയെടുക്കും. ഫണ്ടിങ്ങിലൂടെയും മറ്റു തരത്തിലുള്ള സഹായങ്ങളിലൂടെയുമാണ് ഈ പണി ചെയ്യുന്നത്. ചില സംഘടനകളെയും മുന്നേറ്റങ്ങളെയും കോര്‍പറേറ്റ് ശക്തികള്‍ തന്നെ വളര്‍ത്തിയെടുക്കുകയുംചെയ്യും. ഈ സംഘടനകള്‍ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ മുദ്രാവാക്യങ്ങളാക്കും. ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെയും നയത്തിനെതിരെ നിലപാട് സ്വീകരിക്കുന്നവരുടെയും പിന്തുണ ആര്‍ജിക്കും. ഇവരുടെ ഇടപെടലുകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മാധ്യമങ്ങള്‍ നല്ല പ്രചാരം നല്‍കും. എന്നാല്‍, ഇവര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കുതന്നെ കാരണമായ നയങ്ങളെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുകയെന്നത് ഇക്കൂട്ടരുടെ അജന്‍ഡയില്‍പോലും കാണില്ല. അടിസ്ഥാനനയത്തിനെതിരെ ഉയരേണ്ട വികാരത്തെ ഒരു പ്രത്യേക പ്രശ്നത്തില്‍മാത്രം കേന്ദ്രീകരിച്ച് വഴിതിരിച്ചുവിടുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ഉദാഹരണമാണ് അണ്ണ ഹസാരെയുടെ ഉപവാസസമരവും തുടര്‍നടപടികളും.

ഹസാരെ ഉയര്‍ത്തിയ പ്രശ്നത്തിനു സ്വീകാര്യത കിട്ടിയ സാഹചര്യം പ്രധാനമാണ്. രാജ്യത്ത് അഴിമതി ഗൌരവമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നു. രണ്ടാംതലമുറ സ്പെക്ട്രം, കോമവെല്‍ത്ത് ഗെയിംസ്, ഐഎസ്ആര്‍ഒ എസ് ബാന്‍ഡ്, ആദര്‍ശ് ഫ്ളാറ്റ് എന്നിങ്ങനെയുള്ള അഴിമതിയില്‍ ഉള്‍പ്പെട്ട തുക സങ്കല്‍പ്പിക്കാന്‍പോലും പറ്റാത്ത വലുപ്പമുള്ളതാണ്. എന്നാല്‍, ഹസാരെയും മറ്റും ചൂണ്ടിക്കാണിക്കുന്നതുപോലെ അഴിമതി ഒരു ധാര്‍മികപ്രശ്നം മാത്രമല്ല. അതിനു മറ്റുപല തലങ്ങളുമുണ്ട്. രണ്ടാം തലമുറ സ്പെക്ട്രം ഇടപാടിലൂടെ രാജ്യത്തിനു നഷ്ടപ്പെട്ട 1.76 ലക്ഷം കോടി രൂപയെന്നത് കേന്ദ്രവിദ്യാഭ്യാസബജറ്റിന്റെ രണ്ടു മടങ്ങിലധികവും ആരോഗ്യബജറ്റിന്റെ മൂന്നുമടങ്ങിലധികവുമാണ്. വിദ്യാഭ്യാസ, ആരോഗ്യ വകയിരുത്തലുകള്‍ക്ക് പണമില്ലെന്ന പല്ലവി പാടുന്ന സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ ഇത്തരം താരതമ്യം ഒഴിവാക്കാനാകാത്തതാണ്. അതുപോലെ മൂന്നു രൂപ നിരക്കില്‍ അര്‍ഹരായ കുടംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ അരിയോ ഗോതമ്പോ നല്‍കുന്നതിന് രണ്ടുവര്‍ഷത്തേക്ക് ആവശ്യമായതിനേക്കാളും വലിയ തുകയാണ് ഈ ഇടപാടിലൂടെ നഷ്ടപ്പെട്ടത്. മറ്റു താരതമ്യങ്ങള്‍ക്ക് തുനിയുന്നില്ല. ഈ പ്രധാനപ്രശ്നം മറച്ചുവച്ചുകൊണ്ട് അഴിമതിവിരുദ്ധ നിലപാടുകാര്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിമര്‍ശത്തെ ദുര്‍ബലപ്പെടുത്തുന്നു. അതുപോലെതന്നെ സ്വിസ് ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുക്കാനാകാത്തതിനും സര്‍ക്കാരിന്റെ നയംതന്നെയാണ് പ്രധാന കാരണം.

എന്തുകൊണ്ടാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ അഴിമതി ശക്തമായത്? എന്തുകൊണ്ടാണ് അഴിമതിത്തുകകളുടെ വലുപ്പം ഞെട്ടിപ്പിക്കുന്ന തരത്തില്‍ ഉയര്‍ന്നത്? ഏതെങ്കിലും വ്യക്തികളുടെ ഒറ്റപ്പെട്ട തെറ്റുകള്‍ മാത്രമായി ഇവയെ പരിമിതപ്പെടുത്താമോ? കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുമാത്രം പ്രശ്നത്തിനു ശാശ്വതപരിഹാരം ഉണ്ടാകുമോ? ഇത്തരം ചോദ്യങ്ങളൊന്നും ഹസാരെ മോഡല്‍ സമരത്തില്‍നിന്ന് ഉയരുന്നില്ല. പ്രകൃതിവിഭവത്തിന്റെ ഉപയോഗത്തില്‍ സ്വകാര്യമേഖലയ്ക്കുള്ള പങ്കിനെ സംബന്ധിച്ച നയത്തില്‍നിന്നാണ് സ്പെക്ട്രം അഴിമതി ഉണ്ടാകുന്നത്. ഉദാരവല്‍ക്കരണനയം അഴിമതിയെ മഹത്വവല്‍ക്കരിച്ചു. രണ്ടു ദശകത്തിനുള്ളില്‍ ഭീമാകാരം പൂണ്ട ഇന്ത്യയിലെ പുതുതലമുറ വ്യവസായങ്ങള്‍ അവിശുദ്ധബന്ധത്തിന്റെ ജാരസന്തതികളാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ വളര്‍ച്ചയെയും ഇക്കൂട്ടര്‍ കാണുന്നില്ല. കാടു കാണാതെ ചില മരങ്ങള്‍ മാത്രമാണ് ഇവര്‍ കാണുന്നത്. അഴിമതിക്ക് കൂടുതല്‍ വാതിലുകള്‍ തുറന്നിടുകയും സമ്പദ്ഘടനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നവയാണ് ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളിലെ പുതിയ നിയമ ഭേദഗതികള്‍. ഇത്തരം പുതിയ നിയമനിര്‍മാണങ്ങളെ സംബന്ധിച്ച് ഹസാരെയും സംഘവും ഇതുവരെ അഭിപ്രായമൊന്നും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ട അഴിമതി ജനങ്ങളില്‍ ശക്തമായ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. അതിലേക്ക് നയിക്കുന്ന അടിസ്ഥാനകാരണങ്ങള്‍ തിരിച്ചറിയുന്ന ജനത അവയ്ക്കെതിരായ പ്രക്ഷോഭങ്ങളില്‍ കണ്ണിചേരാനുള്ള സാധ്യതയും അധികമാണ്. ഈ സാധ്യതയെ തകര്‍ക്കാന്‍ ഹസാരെ മോഡല്‍ സമരങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് പല കോര്‍പറേറ്റുകളും ഇവരെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്നത്. ജിന്‍ഡാലിനെ പോലുള്ള കോര്‍പറേറ്റുകള്‍ കൈയയച്ച് സംഭാവന നല്‍കുന്നത് ഇത്തരം ധാരണകള്‍ അവര്‍ക്ക് ഉള്ളതുകൊണ്ടാണ്. ആഗോളവല്‍ക്കരണ നയങ്ങളെ അന്ധമായി പിന്തുണയ്ക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങളും ഹസാരെക്ക് ശക്തമായ പിന്തുണ നല്‍കുകയുണ്ടായി. അഴിമതിയെ ധാര്‍മികപ്രശ്നം മാത്രമായി ഇവര്‍ ചുരുക്കി.

ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷം എന്തുകൊണ്ട് അതിശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുന്നില്ലെന്ന് ചില നിഷ്കളങ്ക സുഹൃത്തുക്കള്‍ ചോദിക്കുന്നുണ്ട്. സ്പെക്ട്രം അഴിമതി തുടക്കംമുതല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഉന്നയിച്ചത് ഇടതുപക്ഷം മാത്രമാണ്. എന്നാല്‍, അവയ്ക്ക് മാധ്യമപിന്തുണ ലഭിച്ചില്ലെന്നത് വേറെ കാര്യം. മറ്റൊരു ഉദാഹരണം കൂടി സൂചിപ്പിക്കാം. സമീപകാലത്ത് ഡല്‍ഹി കണ്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു മാര്‍ച്ച് 23ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം. ലക്ഷങ്ങള്‍ അണിനിരന്ന തൊഴിലാളി മുന്നേറ്റം ഒരു ചാനലും തല്‍സമയം സംപ്രേഷണം ചെയ്തില്ല. ഐഎന്‍ടിയുസികൂടി പങ്കെടുക്കുന്നുവെന്നതുകൊണ്ട് സാധാരണഗതിയില്‍ വാര്‍ത്താപ്രാധാന്യം കിട്ടേണ്ട മാര്‍ച്ചിന് ചാനലുകളുടെ പ്രൈം ടൈം ന്യൂസില്‍പോലും ഇടം കിട്ടിയില്ല. അടിസ്ഥാന നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ ഈ മാധ്യമങ്ങളുടെ കണ്ണില്‍ വാര്‍ത്തയല്ല. മധ്യവര്‍ഗ, അരാഷ്ട്രീയ ബുദ്ധിജീവികളുടെ റിയാലിറ്റി ഷോകള്‍ ഇരുപത്തിനാലു മണിക്കൂറും തല്‍സമയം ആഘോഷിക്കുന്നവരുടെ താല്‍പ്പര്യവും തിരിച്ചറിയണം. കോര്‍പറേറ്റ് കുത്തകകളുടെ സംഭാവന തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ടാറ്റ ഒരിക്കല്‍ അയച്ച ചെക്ക് മടക്കി നല്‍കുകയുംചെയ്ത ഇടതുപക്ഷത്തിന്റെ നിലപാടിനേക്കാളും വിശ്വാസ്യതയുള്ളത് കോര്‍പറേറ്റുകള്‍ നല്‍കുന്ന പണത്തിനാല്‍ സംഘടിപ്പിക്കുന്ന സമരങ്ങള്‍ക്കാണെന്നത് വിരോധാഭാസമാണ്.

ഹസാരെയുടെ സമരത്തിന്റെ മറ്റൊരു പ്രധാന പ്രശ്നം അതു ജനാധിപത്യത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന് പുരോഗമന മുഖവും പ്രസക്തിയുമുണ്ട്. അവശ്യഘട്ടങ്ങളില്‍ അത് അതിന്റേതായ പക്വതയും പ്രകടിപ്പിച്ചിട്ടുണ്ട്്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് ഉദാഹരണമാണ്. ജനാധിപത്യത്തെയും ജനങ്ങളെയും സംബന്ധിച്ച് പുച്ഛം നിറഞ്ഞ അഭിപ്രായങ്ങളാണ് ഹസാരെ പരസ്യമായി പ്രകടിപ്പിച്ചത്. ആഗോളവല്‍ക്കരണകാലത്ത് ജനാധിപത്യവും പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്്. പണം നല്‍കി വാര്‍ത്ത നല്‍കലിലും ജനാധിപത്യവേദികളില്‍ കോടിപതികളുടെ എണ്ണം വര്‍ധിക്കുന്നതും ഉദാഹരണമാണ്്. എന്നാല്‍, അതിനുള്ള പരിഹാരം ജനാധിപത്യത്തെ നിഷേധിക്കലല്ല. ജനാധിപത്യത്തില്‍ നിയമനിര്‍മാണത്തിന് നിയതമായ വഴികളുണ്ട്്. മന്ത്രാലയങ്ങള്‍ തയ്യാറാക്കുന്ന കരട് ബില്ലുകള്‍ ചര്‍ച്ചകള്‍ക്കായി നേരത്തെതന്നെ പരസ്യപ്പെടുത്താറുണ്ട്. വിവിധ വിഭാഗങ്ങളുമായും ചര്‍ച്ചകളും നടത്താറുണ്ട്. ഇതിനുശേഷം ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. മൂന്നു വായനകളിലൂടെ കടന്നുപോയാണ് ഒരു ബില്‍ നിയമമാകുന്നത്. അവതരണഘട്ടത്തില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് അംഗങ്ങള്‍ക്ക് അവസരമുണ്ട്. ബില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ സാധാരണഗതിയില്‍ സ്റാന്‍ഡിങ് കമ്മിറ്റികളുടെ പരിഗണനയ്ക്ക് അയക്കാറാണ് പതിവ്്. ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തിന് കേരള നിയമസഭ നല്‍കിയ സംഭാവനയാണ് കമ്മിറ്റി സംവിധാനം. സ്റാന്‍ഡിങ് കമ്മിറ്റി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടും. അവരെ വിളിച്ചുവരുത്തിത്തന്നെ തെളിവെടുപ്പ് നടത്തും. ആവശ്യമായ ഭേദഗതികളോടെ അത് തിരിച്ചയക്കും. ഇതു പരിശോധിച്ച് ആവശ്യമായ ഭേദഗതികളോടെയാണ് വീണ്ടും അവതരിപ്പിക്കുന്നത്. വകുപ്പ് തിരിച്ച് ചര്‍ച്ചയും മറ്റും നടത്തി വോട്ടിനിട്ട് ഒരു ബില്‍ നിയമമാകുന്നതിനിടയില്‍ പൊതുസമൂഹത്തിന് ഇടപെടുന്നതിന് നിരവധി അവസരങ്ങളുണ്ട്. പ്രായോഗികമായി പല പരിമിതികളുമുണ്ടാകാറുണ്ടെങ്കിലും ഈ സാധ്യതകളെ കാണാതിരുന്നുകൂടാ. പാര്‍ലമെന്റിലാണെങ്കില്‍ രണ്ടു സഭയും ബില്‍ പാസാക്കണം. ലോക്സഭ പാസാക്കിയ രണ്ടു നിയമത്തില്‍ രാജ്യസഭ സമീപകാലത്ത് വ്യത്യസ്ത നിലപാട് സ്വീകരിക്കുകയുണ്ടായി. ഹൈക്കോടതിയിലെ വാണിജ്യകാര്യങ്ങള്‍ക്കായുള്ള ബെഞ്ച് സംബന്ധിച്ച നിയമവും ടോര്‍ച്ചര്‍ ബില്ലും ലോക്സഭ ചര്‍ച്ച കൂടാതെ പാസാക്കിയെങ്കിലും രാജ്യസഭ സെലക്ട് കമ്മിറ്റിക്ക് അയക്കുകയും അടിസ്ഥാനപരമായ ഭേദഗതികള്‍ നിര്‍ദേശിക്കുകയുംചെയ്തു. വിദ്യാഭ്യാസ ട്രിബ്യൂണല്‍ ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ ചര്‍ച്ചകള്‍ക്ക് ശേഷം അത് മാറ്റിവച്ചു.

എന്നാല്‍, ഇവിടുത്തെ പ്രധാനപ്രശ്നം ദേശീയതലത്തിലെ രണ്ടു പ്രധാന മുന്നണികളും അഴിമതിക്കും അതിലേക്ക് നയിക്കുന്ന നയങ്ങള്‍ക്കും പിന്തുണ നല്‍കുന്നുവെന്നതാണു്. ഇതിനു സഹായിക്കുന്ന നിയമങ്ങള്‍ പാസാക്കുന്നതില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. ഇതു കാണാതെ അഴിമതിക്കെതിരെ വാചകമടി നടത്തുന്നവര്‍ ജനത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പൌരസമൂഹവുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള നിയതമായ മാര്‍ഗങ്ങള്‍ പിന്തുടരുന്നതിനു പകരം അവയുടെ കുത്തകാധികാരം ഹസാരെക്ക് നല്‍കുന്നത് ജനാധിപത്യവിരുദ്ധമാണ്. അഴിമതിക്കെതിരായ സമരത്തെ അടിസ്ഥാന നയങ്ങള്‍ക്കെതിരായ സമരവുമായി കണ്ണിചേര്‍ക്കുകയാണ് ഇന്നത്തെ ഇന്ത്യയില്‍ അത്യാവശ്യമായിട്ടുള്ളത്.
(കടപ്പാടു് - ദേശാഭിമാനി - 22-04-2011)

BAN ENDOSULAFN



BAN ENDOSULAFN




Thursday, April 21, 2011

BAN ENDOSULFAN CAMPAIGN: Animation video

MAHILAHPD01.flv


ഹരിപ്പാട് യു ഡി എഫ് നടത്തിയ നാടകത്തിന്റെ ഉള്ളറ പൊളിച്ചു കൊണ്ട് സ : സി എസ് സുജാത സംസാരിക്കുന്നു

harippad panchayath president 1.flv


എന്താണ് ഹരിപ്പാട് നടന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ വിശദീകരിക്കുന്നു


Saturday, April 16, 2011

harippad issue1.flv


ഹരിപ്പാട്‌ നടന്നു എന്ന് പറയുന്ന " മൂത്രം തളിക്കലിന്റെ " യാഥാര്‍ത്ഥ്യത്തിലേക്ക്

Friday, April 15, 2011

ldf kannur kalabhavan mani@mattannur part 1


യു ഡി എഫ് കാരന്‍ വെച്ച് നീട്ടിയ അപ്പ കഷണം കണ്ടു മതി മറന്ന കാവ്യാ മാധവന്‍ എന്ന കെട്ടിലമ്മ യും അവരെ പൊക്കി കൊണ്ട് നടന്ന വാലാട്ടി പട്ടികളും കണ്‍ കുളിര്‍ക്കെ ഇത് കാണണം

ldf kannur kalabhavan mani@mattannur part 2.mpg


സാധാരണക്കരന്റെ മനസു അറിഞ്ഞുള്ള ഒരു സാധാരണക്കാരനും അവന്റെ പ്രസ്ഥാനവും

Thursday, April 7, 2011



h¡©lk¢´j : ¨¨J¸·¢ foæ¢c® d¡ji¡J¤©h¡? Jr¢º 20 ltnh¡i¢ h¡©lk¢´j Ao«fë¢ hX®Vk·¢¨k ¨FJ¬ Qc¡b¢dY¬ h¤¼X¢i¤¨T djØj¡LY ©l¡¶th¡t´® H¡©j¨i¡j¤ O¢Û« h¡±Yh¡X® As¢i¡l¤¼Y®. AY® ©J¡x±Lo梨us O¢Ûh¡i ¨¨J¸·¢i¡X®. C´¤s¢ ¨Q. Fo®. Fo¢¨k ¨J. ¨J. n¡Q¤ F·¢i©¸¡r¡X® ¨¨J¸·¢´® dJj« O¢p®c« fo¡i¢ h¡s¢iY®.

i¤.V¢.Fe¢c® l¬J®Yh¡i g¥j¢dJ®n« kg¢´¤¼ h¡©lk¢´j cLjogi¢k¡X®  BmiJ¤rdç¹w DÙ¡J¤l¡u o¡b¬Y.  Ao«f®q¢ hX®Vk·¢¨k cLjogi¤¨T g¡L¹q¢v  g¥j¢dÈ« l¡tV¤Jq¢k¤« ©J¡x±Lo® o®Z¡c¡tY®Z¢Jw h¡±Yh¡X® cLjog¡ Y¢j¨ºT¤¸¤Jq¢k¤« hY®oj¢´¡s®.

1991 h¡©lk¢´ji¢v c¢¼¤« hËj¢µ F«.h¤jq¢´® c¡k¤YlXi¤« ¨¨J¸·¢i¡i¢j¤¼¤ O¢Û«. F«.Fv.F Bi¢j¤¼ ©L¡l¢zJ¤s¤d碨c dj¡Qi¨dçT¤·¢ Ba¬h¡i¢ c¢ihogi¢v F·¢i F«.h¤jq¢ d¢¼£T® Fu.V¢.d¢.i¢¨k g¡o®´ju c¡i©ji¤« AY¢c¤©mn« Fu.o¢.d¢i¢¨k ±da£d® J¤h¡s¢©ci¤« Jr¢ºYlX o¢.d¢.F½¢¨k Q¢.j¡Q½©ii¤« dj¡Qi¨dçT¤·¢iY¤« ¨¨J¸·¢ O¢p®c« ¨J¡Ù¡X®.

CTY¢©c¡¨T¡dç«  c¢¼® h¡©lk¢´ji¢v c¢¼¤« Qi¢µ¤ Jis¢i d¢.¨Q.J¤j¬u d¢¼£T® ©J¡x±Loæ® T¢´×¢v hËj¢µ® o¢.d¢.F½¢¨k F«.Bt.©L¡d¡kJ¦n®X©ci¤« CTY® o§Y±Éu ¨¨cc¡u©J¡m¢©ii¤« dj¡Qi¨dçT¤·¢i©dç¡r¤« d¢¼£T® j©hm® ¨O¼¢·k o¢.d¢.F½¢¨k o¢.Foæ® o¤Q¡Yi®¨´Y¢¨j hËj¢µ©dç¡r¤« HT¤l¢v ¨J¡T¢J¤¼¢v o¤©jn® o¢.d¢.¨Fi¢¨k Bt.Fo®.Ac¢k¢¨c dj¡Qi¨dçT¤·¢i©dç¡r¤« ¨¨J¸·¢ Y¨¼i¡i¢j¤¼¤ O¢p®c«. CY¢c¡v ©J¡x±Loæ® Ac¤g¡l¢Jq¢¨k l¦Új¡ilj¤¨T ©l¡¶® ©O¡j¤©h¡¨i¼ BmÆi¡X® ©cY¦Y§·¢c®. i¤.V¢.Fe® ©l¡¶® f¡Æ¤Jq¢k¡X® foæ¢c® ©a¡nJjh¡i¢ f¡b¢©µ´¡¨h¼® Jj¤Y¤¼Y®. CY¢c¡i¢ l£T¤l£T¡Éj« foæ® O¢Û¨· dj¢Oi¨dçT¤·¤¼ Y¢j´¢k¡X® ©J¡x±Loæ® ±dlt·Jt.

Wednesday, April 6, 2011

ആവേശ തിരയിളക്കി വൃന്ദ കാരാട്ട്




Farmer suicides going up in India: Karat

LDF will sweep Assembly polls: Pinarayi

Punnapra Vayalar revolution and attack

FAREWELL TO E K NAYANAR.Doccumentary By Karivellur Murali-Pramod Payyannur

ems first chief minister of kerala

കര്‍ഷക ആത്മഹത്യ

'കേരളത്തില്‍ കര്‍ഷക ആത്മഹത്യ
ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടെന്ന് കേന്ദ്ര
കൃഷിമന്ത്രി ശരദ് പവാര്‍ ലോക്സഭയില്‍ പ്രസ്താവിച്ചത് സംസ്ഥാന സര്‍ക്കാരിനെ
പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്
.' (മലയാള മനോരമ 2004 ജൂലൈ 13)

കര്‍ഷകരുടെ വായ്പാ കുടിശ്ശിക എഴുതി തള്ളണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ റവന്യു മന്ത്രി കെ എം മാണി പറഞ്ഞത് കര്‍ഷകരുടെ കടം എഴുതി തള്ളില്ലെന്നാണ്.
കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന എന്‍ ഡി അപ്പച്ചനാണ് 2004 ജൂലൈ 13നു
നിയമസഭയില്‍ ഈ ആവശ്യമുന്നയിച്ചത്. സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനും 'കാര്‍ഷിക കടം എഴുതി തള്ളില്ല ' എന്നു തന്നെ ആവര്‍ത്തിച്ചു. പകരം കര്‍ഷക ആത്മഹത്യ തടയാന്‍ കൌൺസലിങ് നടത്താമെന്ന
ഔദാര്യമാണ് അദ്ദേഹം കാണിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം ആദ്യം കൈക്കൊണ്ട നടപടി കര്‍ഷകരുടെ
കടാശ്വാസത്തിനായുള്ളതായിരുന്നു. ഇതാണ് ആന്റണി ഇപ്പോള്‍ കേന്ദ്ര
സര്‍ക്കാരിന്റേതാണെന്നു മേനി പറയുന്നത്.

ഓർമ്മയുണ്ടോ ഈ കലാവതിയെ ?

കേന്ദ്രമന്ത്രിമാര്‍ അറിയാന്‍

ഗ്യാസ് വില കൂട്ടില്ലെന്ന് ഉറപ്പുതരുമോ ആന്റണീജീ? 

വോട്ട് ചോദിക്കാന്‍ കേരളത്തിലെത്തിയ കേന്ദ്രമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാചകവാതകവില വര്‍ധിപ്പിക്കില്ലെന്ന് ഒരുറപ്പുതരുമോ? വോട്ടുചോദിക്കാന്‍ എത്തുന്ന എ കെ ആന്റണിയോടും വയലാര്‍ രവിയോടും മുല്ലപ്പള്ളി രാമചന്ദ്രനോടും കെ വി തോമസിനോടും വേണുഗോപാലിനോടുമൊക്കെ വോട്ടര്‍മാര്‍ക്ക് നേരിട്ട് ചോദിക്കാവുന്ന ചോദ്യമാണിത്. ചോദിക്കേണ്ട ചോദ്യവുമാണ്. കാരണം, പാചകവാതകവില ഇരട്ടിയാക്കാന്‍ തീരുമാനിച്ചിട്ടാണ് അവര്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തുന്നത്. അല്ലെങ്കില്‍ അല്ലെന്ന് അവര്‍ പറയട്ടെ. തെരഞ്ഞെടുപ്പൊന്നു കഴിഞ്ഞാല്‍ മതി; പാചകവാതക വില ഇരട്ടിയാകും. ധനമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി ഇക്കാര്യം തീരുമാനിച്ചുകഴിഞ്ഞു. വോട്ട് പെട്ടിയില്‍ വീണോട്ടെ; അതു കഴിഞ്ഞാവാം പ്രഖ്യാപനമെന്നു കരുതി കാത്തിരിക്കുന്നുവെന്നേയുള്ളൂ. ഇപ്പോള്‍ 345 രൂപയ്ക്ക് കിട്ടുന്ന വാതകം 650 രൂപയ്ക്കേ കിട്ടൂ എന്നര്‍ഥം. മെയ് മുതല്‍ ഇതാകും അവസ്ഥ.

വിലയെങ്ങനെ കൂടുന്നു വയലാര്‍ രവിജീ?

പാചകവാതകത്തിന് വിലകൂട്ടാന്‍ പോകുന്നത് അന്താരാഷ്ട്ര കമ്പോളത്തില്‍ വിലവര്‍ധിച്ചതുകൊണ്ടല്ല; മറിച്ച് ഇന്ത്യയില്‍ നിലവിലുള്ള സബ്സിഡി എടുത്തുകളയുന്നതുകൊണ്ടാണ്. സബ്സിഡി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കാശില്ലത്രേ. എന്തുകൊണ്ടാണ് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈയില്‍ കാശില്ലാതെപോകുന്നത്? റെവന്യൂ കുറഞ്ഞതുകൊണ്ടല്ല; അതു കൂടിയിട്ടേയുള്ളൂ. എന്നിട്ടും കൈയില്‍ കാശില്ല. കാശുണ്ടാകില്ല. കാരണം, കാശാകെ കുത്തകകള്‍ കൊണ്ടുപോകുകയാണ്.

കുത്തകകൾക്ക് എത്ര നല്‍കി മുല്ലപ്പള്ളിജീ?

കഴിഞ്ഞ ഒറ്റ ബജറ്റിലൂടെ 4,60,972 കോടി രൂപയുടെ ഇളവാണ് കുത്തകകള്‍ക്ക് സമ്മാനിച്ചത്. എക്സൈസ് തീരുവയിനത്തില്‍ 1,98,291 കോടി, കസ്റംസ് തീരുവയിനത്തില്‍ 1,74,418 കോടി. എല്ലാം ചേര്‍ന്നാല്‍ 4,60,972 കോടി. 2005 മുതല്‍ 2011 വരെ ആകെ കൊടുത്ത ഇളവ് 21,25,023 കോടി. ഇങ്ങനെ ലക്ഷക്കണക്കിനു കോടിയുടെ ഇളവുകളും ആനുകൂല്യങ്ങളും കുത്തകകള്‍ക്ക് കൊടുത്താല്‍ ഖജനാവില്‍ പണമുണ്ടാകുന്നതെങ്ങനെ?

നികുതി പിരിച്ചെടുക്കുമോ കെ.വി.തോമസ് ജീ?

തൊണ്ണൂറു ലക്ഷം കോടി രൂപയുടെ കള്ളപ്പണമുണ്ട് വിദേശബാങ്കുകളില്‍. അതു പിടിച്ചെടുക്കില്ല, വന്‍കിട കോര്‍പറേറ്റുകളില്‍നിന്നായി 2009-10ല്‍ 5,02,299 കോടി രൂപയാണ് പിരിഞ്ഞുകിട്ടേണ്ടത്. അതും പിരിച്ചെടുക്കില്ല. പകരം എഴുതിത്തള്ളും. കോര്‍പറേറ്റ് സര്‍ചാര്‍ജ് കൂട്ടേണ്ടതിനു പകരം ഏഴര ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കും. ഇങ്ങനെയായാല്‍ ഖജനാവില്‍ എങ്ങനെ പണമുണ്ടാകും?

പിന്നെ പണമുണ്ടാക്കാനുള്ള മാര്‍ഗം പാവപ്പെട്ടവരെയും സാധാരണക്കാരെയും പിഴിയുകതന്നെ. അതിന് ഭക്ഷ്യസബ്സിഡി കുറയ്ക്കും; വളം സബ്സിഡി കുറയ്ക്കും; പാചകവാതക സബ്സിഡി എടുത്തുകളയും. ഇതാണ് സര്‍ക്കാരിന്റെ വഴി; വിലക്കയറ്റം വരുന്ന വഴിയും.

കള്ളപ്പണം പിടിച്ചെടുത്താൽ‍, കോര്‍പറേറ്റുകളില്‍നിന്നുള്ള തുക പിരിച്ചെടുത്താൽ‍, അവര്‍ക്ക് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കാതിരുന്നാല്‍ ജനങ്ങളെ സഹായിക്കാം. പക്ഷേ, കോര്‍പറേറ്റുകളുടെ പ്രതിനിധികളാണ് ഭരണാധികാരത്തിലുള്ളത്. അതുകൊണ്ട് ആ പ്രതീക്ഷ വേണ്ട. പെട്രോള്‍ വിലനിര്‍ണയാധികാരം ജൂണ്‍ വരെ സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. അത് അപ്പാടെ എണ്ണക്കമ്പനികള്‍ക്ക് കൈമാറി. അതുകൊണ്ടുതന്നെ ഓരോ മാസവുമെന്നോണം പെട്രോള്‍വില ഉയരുന്നു. ജൂണിനുശേഷം 22 ശതമാനം വര്‍ധിച്ചു. ലിറ്ററിന് 11 രൂപയുടെ വര്‍ധന. ഇതര ഇന്ധനങ്ങളുടെയും വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണ്; ആ അധികാരം എണ്ണക്കമ്പനികളില്‍ നിക്ഷിപ്തമാക്കാന്‍പോകുന്നു. അതോടെ മണ്ണെണ്ണവിലയ്ക്കും തീപിടിക്കും. റിലയന്‍സും എസ്സാറും പോലുള്ള കമ്പനികള്‍ എണ്ണവില നിശ്ചയിക്കുന്നു. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി അരങ്ങൊഴിഞ്ഞുകൊടുക്കുന്നു. ഇതുകൊണ്ടാണ് അയല്‍രാജ്യങ്ങളിലുള്ളതിനേക്കാള്‍ വില ഇന്ത്യക്കാര്‍ക്ക് കൊടുക്കേണ്ടിവരുന്നത്.

ശതകോടീശ്വരന്മാരെ തൊടുമോ വേണു ഗോപാല്‍ജി ?

ശതകോടീശ്വരന്മാര്‍ക്ക് ഇളവായിനല്‍കുന്ന തുകയുടെ ഒരംശംമതി കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കാന്‍. പാചകവാതകവില നിലവിലുള്ളതിനെ അപേക്ഷിച്ച് കാര്യമായി കുറയ്ക്കാന്‍. പക്ഷേ, സര്‍ക്കാരിന് അതിലൊന്നും താല്‍പ്പര്യമില്ല. ഉണ്ടാവുകയുമില്ല. ഭരണം ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ അന്വേഷണങ്ങളിലൂടെ കൈവരുന്നത്. അതിസമ്പന്നന്മാര്‍ക്കുവേണ്ടിയുള്ളതാണ് ഭരണം. അതുകൊണ്ടാണ് സബ്സിഡി എടുത്തുകളയുന്നത്. റോഡ്ടാക്സ് അടക്കമുള്ളവയില്‍നിന്ന് കിട്ടുന്നതിന്റെ ചെറു പങ്കുപോലും സംസ്ഥാനത്തിന് നല്‍കാന്‍ തയ്യാറാകാത്തത്. കേന്ദ്രത്തില്‍ ആരും ചോദിക്കാനില്ലെന്ന അവസ്ഥയാണ്.

ഒന്നാം യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ച കാലത്ത് പെട്രോള്‍വില മന്‍മോഹന്‍സിങ് വര്‍ധിപ്പിച്ചു. ഇടതുപക്ഷം ശക്തമായി ഇടപെട്ടു. ഇതേത്തുടര്‍ന്ന് വില കുറയ്ക്കാന്‍ യുപിഎ മന്ത്രിസഭ തയ്യാറായി. ഇന്ന് ആ അവസ്ഥയില്ല. അതു മുതലാക്കി യുപിഎ സര്‍ക്കാരാകട്ടെ ജനദ്രോഹനടപടികളുമായി കത്തിക്കയറുന്നു. അതിന്റെ ഭാഗമാകാന്‍ കേരളത്തില്‍നിന്ന് കുറെ മന്ത്രിമാരും!

ചോദ്യങ്ങള്‍ ഒന്നുകൂടി ചോദിക്കുന്നു കേന്ദ്രമന്ത്രിജീ
  • എണ്ണവില നിയന്ത്രണാധികാരം എന്തിന് കുത്തക എണ്ണക്കമ്പനികള്‍ക്കുമുന്നില്‍ അടിയറവച്ചു?
  • എന്തിന് മാസംതോറും പെട്രോള്‍വില കയറ്റുന്ന നിലയുണ്ടാക്കി?
  • എന്തിന് പാചകവാതക സബ്സിഡി എടുത്തു കളയുന്നു?
  • എന്തിന് അനേക ലക്ഷംകോടികള്‍ കോര്‍പറേറ്റുകള്‍ക്കായി എഴുതിത്തള്ളുന്നു?
  • എന്തുകൊണ്ട്  ഭക്ഷ്യസബ്സിഡി തകർക്കുന്നു ?
  • കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ കർഷക ആത്മഹത്യ നിർബാധം തുടരുന്നതെന്തുകൊണ്ട് ?
  • കള്ളപ്പണം തിരിച്ചുപിടിക്കാൻ ചെറുവിരലനക്കാതിരിക്കുന്നതെന്തുകൊണ്ട് ?

ഈ ചോദ്യങ്ങള്‍ക്ക് മറുപടി തന്നിട്ടുമതി വോട്ട് ചോദിക്കുന്നത് എന്നു പറയാനുള്ള ആര്‍ജവമാണ് കേരളീയര്‍ക്കുണ്ടാകേണ്ടത്. അത് ചോദിക്കാനുള്ള സന്ദര്‍ഭമാണിത്.

Tuesday, April 5, 2011

കേരളത്തിലെ വൈദ്യുതി മേഖലയിലെ പുരോഗതി


കെ.എസ.ഇ.ബി. ഓഫീസേര്‍സ്  അസോസിയേഷന്റെ ന്യൂസ്‌ മാഗസിനില്‍ മാര്‍ച് ലക്കത്തില്‍ വന്ന ലേഖനത്തിന്റെ പ്രധാന ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:

വൈദ്യുതി രംഗത്ത് ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ക്കാണ് സംസ്ഥാനം തുടക്കം ഇട്ടത്. 2020ലെ വൈദ്യുതി ആവശ്യകത ലക്ഷ്യമിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും തുടക്കം കുറിക്കുകയും ചെയ്യാന്‍ കഴിഞ്ഞു. 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ കമ്മീഷന്‍ ചെയ്തത് ഉള്‍പ്പടെ 209 മെഗാവാട്ടിന്റെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഒറീസ്സയിലെ കല്‍ക്കരിപ്പാടത്തെ അടിസ്ഥാനപ്പെടുത്തിയും കായംകുളം പദ്ധതി എല്‍.എന്‍.ജി അടിസ്ഥാനത്തില്‍ വിപുലീകരിച്ചും ബ്രഹ്മപുരത്ത് എല്‍.എന്‍.ജി അടിസ്ഥാനപ്പെടുത്തിയുള്ള 1000 മെഗാവാട്ട് പദ്ധതിയും ചീമേനിയിലെ നിര്‍ദ്ദിഷ്ട പ്രകൃതിവാതകാധിഷ്ടിത നിലയവും കേരളത്തിന്റെ വികസന പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ്. കേരളത്തിലെ ചെറുകിട ജല വൈദ്യുതി പദ്ധതികള്‍ നിര്‍ദ്ദേശിച്ച പ്രകാരം അതിവേഗം കമ്മീഷന്‍ ചെയ്തുവരികയാണ്. വര്‍ഷങ്ങളായി മുടങ്ങികിടന്ന കുറ്റ്യാടി ടെയില്‍ റേസ് (കെ.റ്റി.ആര്‍) പദ്ധതി പുനരുജ്ജീവിപ്പിച്ച് പൂര്‍ത്തിയാക്കിയതും പൂഴിത്തോട് പദ്ധതി കമ്മീഷന്‍ ചെയ്തതും ഇച്ഛാശക്തിയോടുള്ള പ്രവര്‍ത്തനത്തിലൂടെയാണ്.

പ്രസരണ വിതരണ നഷ്ടം ദേശീയ ശരാശരി 35 ശതമാനം ഉള്ളപ്പോള്‍ കേരളത്തിലേത് 18 ശതമാനത്തില്‍ താഴെ എത്തിക്കുന്നതില്‍ പ്രസരണ രംഗത്തെ പദ്ധതികളുടെ പങ്ക് നിര്‍ണ്ണായകമാണ്.

വിതരണ രംഗത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണം തന്നെയാണ്. സാധാരണകാര്‍ക്ക് വൈദ്യുതി അപ്രാപ്യമാക്കുന്ന നയങ്ങള്‍ രാജ്യത്ത് നിലനില്ക്കുമ്പോള്‍ തന്നെയാണ് എല്ലാവര്‍ക്കും വൈദ്യുതി എന്ന നയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനകം 90 ഓളം അസ്സംബ്ലി മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ജില്ല പാലക്കാട് ആണ്. ത്രിശ്ശൂരിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. ആര് മാസത്തിനകം കേരളത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാകും. ഇന്ത്യയിലെ 89000 ത്തോളം ഗ്രാമങ്ങളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല എന്ന സത്യം നിലനില്ക്കുമ്പോഴാണ് കേരള സംസ്ഥാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ ചരിത്രത്തിലേക്ക് കടക്കുന്നത്. നാം ഉയര്‍ത്തിയ ബദല്‍ നയത്തിന്റെ പ്രസക്തി ഇവിടെയാണ് കാണേണ്ടത്.

അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപനം ഏതൊരു വകുപ്പിനേയും അതിശയിപ്പിക്കുന്ന വേഗതയില്‍ ചെയ്യാന്‍ കഴിഞ്ഞതും മറ്റൊന്നുകൊണ്ടല്ല. 24 മണിക്കൂറും വാഹന സൌകര്യം ഏര്‍പ്പെടുത്തിയത് വിതരണ ഓഫീസുകള്‍ക്ക് അനുഗ്രഹമായി.

മോഡല്‍ സെക്ഷന്‍ ആഫീസ് പരിഷ്കരണത്തിന്റെ ഭാഗമായി സെക്ഷന്‍ ഓഫീസുകളുടെ ശോചനീയ അവസ്ഥയില്‍ കാര്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രാവിലെ 8 മണിമുതല്‍ വൈകിട്ട് 6 മണിവരെ പണം സ്വീകരിക്കുന്ന സമയം ദൈര്‍ഘിപ്പിച്ചത് വലിയ ആവേശത്തോടെയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്.

പശ്ചാത്തല സൌകര്യങ്ങളില്‍ മാത്രമല്ല നടപടി ക്രമങ്ങളിലും സമീപനത്തിലും വൈദ്യുതി ബോര്‍ഡിലുണ്ടായ മാറ്റം ചെറുതല്ല. സര്‍വ്വീസ് കണക്ഷന് സി.ഡി യും ഒ.വൈ.ഇ.സി യും ഒരുമിച്ചടയ്ക്കാന്‍ അപേക്ഷകര്‍ക്ക് കഴിയുമെന്നത് നമ്മളില്‍ തന്നെ ആരെങ്കിലും കരുതിയിരുന്നോ? വിപ്ളവകരമായ തുടക്കം എന്നുതന്നെ വിശേഷിപ്പിക്കേണ്ട ഒന്നാണിത്. 55 പേജുള്ള അപേക്ഷാഫാറം വെറും 2 പേജാക്കി മാറ്റിയതും ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ചിന്തിക്കുമ്പോള്‍ നല്ല തുടക്കം തന്നെ.

ഇത്തരം മാറ്റങ്ങളൊക്കെ സ്വകാര്യ വല്‍ക്കരിച്ചാലെ നടപ്പാവൂ എന്ന് വാശിപിടിച്ച മാധ്യമങ്ങളും വക്താക്കളും മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ വൈദ്യുതി ബോര്‍ഡിനെപ്പറ്റി പറയുന്ന നല്ല വാക്കുകള്‍ അവഗണിക്കാന്‍ കഴിയാതെ അവര്‍ വീര്‍പ്പുമുട്ടുന്നു. ഇന്ത്യയില്‍ സ്വകാര്യവല്‍ക്കരിക്കുകയും വിഭജിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേയും കേരളത്തിലേയും അനുഭവങ്ങള്‍ താരതമ്യം ചെയ്തുനോക്കുമ്പോള്‍ മാത്രമാണ് ഇതിന്റെയൊക്കെ പ്രസക്തി എത്രത്തോളം എന്ന് മനസ്സിലാവുകയുള്ളു.

വൈദ്യുതി വിതരണ രംഗത്ത് വോള്‍ട്ടേജ് അദാലത്ത്, റവന്യു അദാലത്ത്, വൈദ്യുതി മന്ത്രി തന്നെ പങ്കെടുത്ത ജനകീയ വൈദ്യുതി അദാലത്ത് എന്നിവ ഉപഭോക്തൃ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നാഴിക കല്ലുകളാണ്.

വിതരണ ഓഫീസുകളിലെ ബില്ലിംഗ് കമ്പ്യൂട്ടര്‍ വല്‍ക്കരണം സ്വതന്ത്ര സോഫ്റ്റ്വെയറിനെ അടിസ്ഥാനപ്പെടുത്തി സമഗ്രമാക്കിയതും മറ്റ് രംഗത്തെ കമ്പ്യൂട്ടര്‍ വല്‍ക്കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയതും നേട്ടങ്ങളായി. ഉപഭോക്തൃ സൌഹൃദം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളോടെയുള്ള ഐ.ടി. വികസനമാണ് ബോര്‍ഡ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.

ഏതൊരു സംസ്ഥാനത്തിനും അസൂയാവഹമായത് കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷമായി നിരക്ക് വര്‍ദ്ധിപ്പിക്കാതെ നിലനില്ക്കുന്നു എന്നതുതന്നെയാണ്. മികച്ച ഊര്‍ജ്ജ മാനേജ്മെന്റിലൂടെ പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഒഴിവാക്കാന്‍ തന്ത്രപരമായ ഇടപെടലുകളിലൂടെ കെ.എസ്.ഇ.ബി ക്ക് കഴിഞ്ഞിട്ടുണ്ട്.

മണിക്കൂറുകളോളം ലോഡ്ഷെഡ്ഡിംഗും പവര്‍ഹോളിഡേയും പല സംസ്ഥാനങ്ങളിലും നിലനില്ക്കുമ്പോഴാണ് കേരളത്തില്‍ ഈ സ്ഥിതി കൈവരിച്ചത്. ലോഡ്ഷെഡ്ഡിംഗ് ഉള്ളപ്പോഴേ ഇക്കാര്യത്തെപ്പറ്റിനാം ചിന്തിക്കുന്നുള്ളു. സൌജന്യ നിരക്കില്‍ 1.5 കോടി സി.എഫ്.എല്‍ വിതരണം ചെയ്തതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു നടത്തിയത്.
 
വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയിലെ ഒറ്റ സ്ഥാപനമായി മുന്നോട്ടു കൊണ്ടുപോകണമെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ച നയം. അതോടൊപ്പം കേരളത്തിലെ വൈദ്യുതി മേഖലയില്‍ ലോക നിലവാരത്തിലെത്തിക്കാനുള്ള നയങ്ങളും ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചും ഉപഭോക്താക്കളെ സംബന്ധിച്ചും ഏറെ പ്രതീക്ഷകളോടെയാണ് ഈ നയങ്ങളെ നോക്കി കാണുന്നത്. വൈദ്യുതി പോലുള്ള തന്ത്ര പ്രധാന മേഖലകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലാഭം ഉണ്ടാക്കാനുള്ളതല്ല എന്നുള്ളതുതന്നെയാണ് ഏറ്റവും പ്രധാനം. വൈദ്യുതി രംഗത്ത് ആവിഷ്കരിച്ചതും നടപ്പിലാക്കിയതുമായ വിപ്ളവകരമായ പദ്ധതികള്‍ തുടരേണ്ടതാണെന്നത് ഈ അവസരത്തില്‍ പരമ പ്രധാനമാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വൈദ്യുതിരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റ് രംഗങ്ങളിലേതെന്നപോലെതന്നെ ജീവന്‍ മരണ സമരം തന്നെയാണ്. കേരളത്തിലെ ഉപഭോക്താക്കളെ സംബന്ധിച്ചും ഇത് ദിശ നിര്‍ണ്ണയിക്കുന്ന സമയമാണ്.
http://unnijalakam.blogspot.com/

Friday, April 1, 2011

കൊല്ലാം പക്ഷേ തോല്പിക്കാന്‍ ആവില്ല എന്നത് കൊല്ലാനും തോല്പിക്കാനും ആവില്ലെന്ന് തിരുത്തിയ അനശ്വര വിപ്ലവകാരി സ: പുഷ്പന് ഒരായിരം രക്താഭിവാദനങ്ങള്‍