'കേരളത്തില്‍ കര്‍ഷക ആത്മഹത്യ
ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടെന്ന് കേന്ദ്ര
കൃഷിമന്ത്രി ശരദ് പവാര്‍ ലോക്സഭയില്‍ പ്രസ്താവിച്ചത് സംസ്ഥാന സര്‍ക്കാരിനെ
പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.' (മലയാള മനോരമ 2004 ജൂലൈ 13)
കര്‍ഷകരുടെ വായ്പാ കുടിശ്ശിക എഴുതി തള്ളണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ റവന്യു മന്ത്രി കെ എം മാണി പറഞ്ഞത് കര്‍ഷകരുടെ കടം എഴുതി തള്ളില്ലെന്നാണ്.
കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന എന്‍ ഡി അപ്പച്ചനാണ് 2004 ജൂലൈ 13നു
നിയമസഭയില്‍ ഈ ആവശ്യമുന്നയിച്ചത്. സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനും 'കാര്‍ഷിക കടം എഴുതി തള്ളില്ല ' എന്നു തന്നെ ആവര്‍ത്തിച്ചു. പകരം കര്‍ഷക ആത്മഹത്യ തടയാന്‍ കൌൺസലിങ് നടത്താമെന്ന
ഔദാര്യമാണ് അദ്ദേഹം കാണിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം ആദ്യം കൈക്കൊണ്ട നടപടി കര്‍ഷകരുടെ
കടാശ്വാസത്തിനായുള്ളതായിരുന്നു. ഇതാണ് ആന്റണി ഇപ്പോള്‍ കേന്ദ്ര
സര്‍ക്കാരിന്റേതാണെന്നു മേനി പറയുന്നത്.
No comments:
Post a Comment